Skip to main content

Posts

Showing posts from March, 2019

കവർച്ച

 

ഏകം

"നിലാവ് പെയ്യുമ്പോൾ" എന്ന കവിതാസമാഹാരത്തിൽ പ്രസിദ്ധീകരിച്ചത് 

കവിത

ആത്മാവിന്റെ ശിഖരങ്ങളിൽനിന്നും എയ്തിടുന്ന വാക്കുകൾക്കും, ഓർമ്മകളെയും സ്വപ്നങ്ങളെയും കോർത്തിണക്കാൻ  ചാലിച്ച നിറങ്ങൾക്കും ഇടയിൽ എവിടെയോ ഒരു കവിത ജനിച്ചു.

കലമാന്റെ കണ്ണുകൾ

പറയാതെ വന്നുപോയ ഓരോ വർഷകാലത്തോടും പരിഭവം പറഞ്ഞിരുന്നവൾ. അവൾക്ക് കലമാന്റെ കണ്ണുകളായിരുന്നു... എന്നാൽ അന്ന് ഞാൻ അന്ധനായിരുന്നു... അവളുടെ പുഞ്ചിരിയിൽ വസന്തം വിരിഞ്ഞിരുന്നു... എന്നാൽ എന്റെ കണ്ണുകൾ മൂടപ്പെട്ടിരുന്നു... അവളുടെ പ്രണയത്തിന്റെ കൈകൾ ഒരു ശൈത്യമായ് എന്നെ പൊതിഞ്ഞിരുന്നു..   പക്ഷെ ഞാൻ അന്ധനായിരുന്നുവല്ലോ... ഓർമ്മകളുടെ കരിങ്കല്ലുകൊണ്ട് ഹൃദയത്തിനുമേൽ എന്റെ കാഴ്ചയ്ക്ക് ഒരു ശവകുടീരം പണിഞ്ഞിരുന്നു. വെളിച്ചം സ്പർശിക്കാത്ത കാടുകളിലെവിടെയോ ആ കാഴ്ചയുടെ ആത്മാവിന് വഴിതെറ്റിയിരുന്നു... നിർത്താതെ ഉച്ചത്തിൽ ചീവീടുകൾ അതിനെ  പരിഹസിച്ചിരുന്നു... ഒരു ചുംബനംകൊണ്ട് തകർന്ന ശവകുടീരത്തിൽ നിന്നും, ആഞ്ഞുശ്വാസമെടുത്ത് പുറത്തെത്തിയപ്പോൾ മുന്നിൽ അതാ രണ്ട് കലമാന്റെ കണ്ണുകൾ....

പുകഞ്ഞ് പുകഞ്ഞ്

നിലാവ് പെയ്യുമ്പോൾ എന്ന പുസ്തകത്തിൽ  പ്രസിദ്ധീകരിച്ചത്.  വിരലുകൾക്കിടയിൽ വെച്ചു മരണം ശ്വസിക്കുമ്പോൾ ചുണ്ടുകൾക്കിടയിലൂടെ ജീവൻ പുകഞ്ഞൂതാറുണ്ട്... മൃത്യുവിന്റെ ചുരുളുകൾ കഴുകനെപ്പോലെ അവനുചുറ്റും വട്ടമിട്ട് പറക്കാറുണ്ട്. നെഞ്ചുപൊത്തിച്ചുമയ്ക്കാറുണ്ടവൻ നിദ്രയില്ലാതെ വിഷണ്ണനാവാറുണ്ട്. ചുംബിക്കുവാനായാടുക്കുന്ന നേരത്ത് പിഞ്ചോമനയവനെ തള്ളിമാറ്റാറുണ്ട്. രുചികൾ സ്മരിക്കാത്ത നാവുണ്ടവന് ഗന്ധങ്ങളറിയാത്ത നാസികയുമുണ്ട്. ഉള്ളിലേക്കാവാഹിക്കുന്ന മൃത്യുവിൻ ചൂടിന്റെ ലഹരിയിൽ പുഞ്ചിരിക്കാറുണ്ട്. ജീവൻ പുകഞ്ഞു മറയുന്ന കണ്ടിട്ടും വീണ്ടും അവൻ മരണത്തിന്റെ അഗ്രത്തുതന്നെ ചുംബിക്കാറുണ്ട്.