Skip to main content

Posts

Showing posts from June, 2019

കവർച്ച

 

ഇന്ന്

നിന്നെ മാത്രം ഓർക്കുന്ന രാവുകളിലെ ദുസ്വപ്നങ്ങൾ എന്നെ വേട്ടയാടുമ്പോൾ, മൂർച്ചയേറിയ ഓരോ നോട്ടങ്ങൾകൊണ്ടും  ഞാൻ മുറിയുകയായിരുന്നു.. അരികിലിനി ഒരുനാളുമുണ്ടാകയില്ല നീ, അറിയുമ്പോഴിന്നെന്റെ ചുറ്റും പടർന്നൊരീ, ഏകാന്തതയെ പ്രണയിച്ചുതുടങ്ങി ഞാൻ.

ഒരിക്കൽക്കൂടി

സ്വപ്നങ്ങളുടെ ശവകുടീരത്തിൽ കരഞ്ഞുതീർത്ത ഇന്നലെകളെക്കൂടി അടക്കം ചെയ്തു. മടക്കയാത്രകളില്ലെന്നറിയാമെങ്കിൽക്കൂടി, വിടവാങ്ങലിന്റെ  വിറയ്ക്കുന്ന കൈകൾ എനിക്കുനേരെ നീട്ടുവാനെങ്കിലും, ഒരിക്കൽക്കൂടി നീ എത്തിയിരുന്നെങ്കിൽ.... 

വെറോനിക്ക

ഒരു വെളുത്ത, സുഗന്ധം പരത്തുന്ന പനിനീർപ്പൂപോലെയാണവൾ. കാഴ്ചയുള്ളവരുടെയൊക്കെയും നോട്ടങ്ങൾ, വലിച്ചടുപ്പിക്കുന്ന  ലാവണ്യമുള്ളവൾ. വജ്രത്തിളക്കമുള്ളക്ഷികളുള്ളവൾ* ചന്ദ്രബിംബത്തിന്റെ ചേലുള്ളവൾ. എത്രനാളായിതൻ ഹൃദയാന്തരത്തിലൊരു മുഖമവൾ പൂജിച്ചു വെച്ചിരുന്നു. ആരാണവൻ, സർവ്വനഗരവും പാടുന്നു, വരുവാനിരുന്നവൻ തന്നെയാവാം. ആരായിരുന്നാലും ആ വചനങ്ങൾക്ക്, ജീവിതം തന്നെയവൾക്കപ്പണം. മലമുകളിലും, ജനമദ്ധ്യത്തിലും അവൻ, പറയുന്നതൊക്കെയും കേൾക്കുവാനായ്, ഭക്തികൊണ്ടുള്ളിലണയാത്ത തീനാളവും പേറിയവളോടിയെത്തീടുമെന്നും. അവന്റെ പാദങ്ങളിൽ, ലേപനം ചാർത്തി- ത്തുടയ്ക്കുവാനായ് നെയ്ത തൂവാലയും, കൈയിൽ പിടിച്ചുകൊണ്ടുള്ളിൽ കരഞ്ഞവൾ, ജറുസലേം വീഥികളിലൂടെ നീങ്ങി. കല്ലെറിയാനും, വലിച്ചുവീഴ്ത്താനുമായ് കൂടിയ ദുഷ്ടജനങ്ങൾക്കിടയിൽ, ആകെ വിറയ്‌ക്കേണ്ടതാണവൾ എങ്കിലും, വജ്രം കണക്കെയാണെന്നുമവൾ. ചാട്ടവാറും വാളുമേന്തിനിന്നാലുമാ പടയാളികൾക്കിടയിലൂടെയവൾ, ലോകരെന്നെ കുറ്റവാളിയെന്നോതും, പാപിയെന്നെന്നെ വിളിക്കുമെന്നാലും, തൻ പ്രിയ നാഥന്റെ പക്കലേക്കെത്തിയാ നയനങ്ങളിൽത്തന്നെ നോക്കിനിന്നു. തൂവാലകൊണ്ടാമുഖത്തൊമ്മർത്തി യെന്നാലും അവൻ മ