Skip to main content

Posts

Showing posts from May, 2019

കവർച്ച

 

ഒരു ശിഷ്യൻ

 അവൻ അതിവേഗം ഓടുകയാണ്. കൈയിൽ നിറയെ രക്തം. അവൻ ഓടുന്ന വഴിയെല്ലാം  രക്തത്തുള്ളികൾ വീണുകൊണ്ടിരുന്നു. കിതച്ചുകൊണ്ടോടി തന്റെ സവിധത്തിലെത്തിലെത്തിയപ്പോഴേക്കും അവൻ തളർന്നുവീഴാറായിരുന്നു. പിതാവ് ഹിരണ്യധനുസ്സ് അവന്റെ പക്കലേക്ക് ഓടിയടുത്തു....   "പുത്രാ.... എന്താണ്... എന്ത്‌ സംഭവിച്ചു? " അവന്റെ രക്തമൊഴുകുന്ന കൈ പിടിച്ചു വെപ്രാളത്തോടെ അദ്ദേഹം അവനെ കോരിയെടുത്തു.  "പുത്രാ... നിന്റെ പെരുവിരലെവിടെ? എന്താണുണ്ടായത്...? " സേവകർ വൈദ്യരെ കൊണ്ടുവരാൻ പാഞ്ഞു.  ഏകലവ്യൻ ചെറിയൊരു പുഞ്ചിരിയോടെ വേദന മറച്ചുവെച്ചുകൊണ്ട് പറഞ്ഞു  "പിതാവേ..... എന്റെ പെരുവിരൽ... എന്റെ ഗുരുദക്ഷിണയായിരുന്നു.... അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത് അത് മാത്രമായിരുന്നു... " "നീ വനാന്തരത്തിൽ കളിമണ്ണുകൊണ്ട് നിർമ്മിച്ച ആ ശിലയോ പുത്രാ നിന്നോട് ദക്ഷിണ ചോദിച്ചത്?. എല്ലാം അറിഞ്ഞിട്ടും, നിന്നെ നാം എതിർക്കാഞ്ഞത് നിന്റെ സന്തോഷത്തിനുവേണ്ടിയായിരുന്നില്ലേ... നീ എന്താണ് ഈ കാട്ടിയത്? " ഹിരണ്യധനുസ്സിന്റെ കണ്ണുകളിൽനിന്നും കണ്ണുനീർ ധാരയായി ഒഴുകി. വേഗംതന്നെ അത് ക്രോധത്തിന്റെ അഗ്നിയിൽ ജ്വലിക്കു

ലങ്കാധിപൻ.....

കൊടുങ്കാറ്റ് പോലെയാണ് അഗ്നി പടർന്നുകൊണ്ടിരുന്നത്. ലങ്ക എരിയുകയാണ്. അസുരജനതയുടെ നിലവിളികൾക്കിടയിൽ. ജനങ്ങളെ സംരക്ഷിക്കാൻ നിർദ്ദേശംകൊടുത്ത് സൈന്യത്തെ അയച്ച ശേഷം ദശകണ്ഠൻ തന്റെ സിംഹാസനത്തിൽ ആലോചനാനിമഗ്നനായി ഇരുന്നു.. ആ വാനരൻ.... നമ്മോടുള്ള ശത്രുതയ്ക്ക്, ഈ സാധുജനം എന്ത് പിഴച്ചു... വിഭീഷണന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ രാവണൻ, മുഖമുയർത്തി പിന്നോട്ടമർന്നിരുന്നു..  "എന്താണ് വിഭീഷണാ... " "അങ്ങെന്താണ് ചെയ്യുന്നതെന്ന് ബോധ്യമുണ്ടോ? എത്രയോ വട്ടം ഞാൻ പറഞ്ഞു... അവൾ മറ്റൊരാളുടെ പത്നിയാണ്.. ".... "വിഭീഷണാ..... " രാവണൻ ചാടിയെഴുന്നേറ്റു...  വിഭീഷണൻ പിന്നോട്ട്മാറി. "സമസ്തലോകത്തിലെയും..  അപ്സരസ്ത്രീയോ, മനുഷ്യസ്‌ത്രീയോ ആവട്ടെ... രാവണന്റെ യശസ്സിനും കരുത്തിനും  അനുസരിച്ച് അളന്നുനോക്കിയിട്ടേയുള്ളൂ ഇതുവരെ. എന്നാൽ ജാനകി... ജന്മാന്തരങ്ങൾക്കൊണ്ടുള്ള അടുപ്പമാണ് എനിക്കവളോട്...  എന്റെ സഹോദരിയോട്‌ അതിക്രമം കാട്ടിയത്പോലെ,അവന്റെ ഭാര്യയോട് എനിക്ക് കാട്ടാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കാൻ പോയതാണ് നാം... എന്നാൽ.. രാവണൻ ഇതുവരെ നേടിയിട്ടുള്ളതിനെയെല്ലാം,അവളുടെ ലാവണ്യം നിഷ്പ്രഭമാക്ക

ബന്ധനം

ഇന്നെന്റെ പകലിന്റെ ഇടനെഞ്ചിലേറ്റ മുറിവതിനുള്ളിലെ നിറം ചോർത്തിക്കളഞ്ഞുകൊണ്ട - വസാനമില്ലാത്ത രാവാക്കിമാറ്റി. ഇനിയാ ഇരുട്ടിന്റെ കൽത്തുറുങ്കും തകർത്തെന്നൊരു സൂര്യൻ പുനർജ്ജനിക്കാം?. അഗാധമൗനത്തിന്റെ ബന്ധനങ്ങൾക്കുമേൽ ഇനിയെന്നെനിക്ക് പറന്നുപോകാം.

ഒളിച്ചുവെച്ചത്

ഇന്നെന്റെ ചിരികൾക്കുമപ്പുറത്തൊരു കോണിൽ ഒരു നൊമ്പരം ഞാൻ ഒളിച്ചുവെച്ചു. ഇനിയെന്റെമാറോടു ചേർന്ന്നിൻ നിശ്വാസ മൊരുനാളുമുണ്ടാകയില്ലതോർത്തു .. ഈ പെയ്യുന്ന മഞ്ഞിന്റെ മരവിപ്പകറ്റുവാൻ നീയില്ലയെന്നുള്ളതറിയുമ്പോഴേ... ഇനിയെത്ര രാവുകൾ നീയരികിലില്ലാതെ ഏകമായ്, നോവുന്ന മുറിവുമായി ഞാനും.... കാത്തിരുന്നാലും ഈ വഴികളിൽ സ്വപ്നമേ നിന്റെ കാലൊച്ച കേൾക്കില്ലയെന്നാം... കണ്ണടച്ചാൽ നിന്റെ ഓരോ സ്മിതങ്ങളും ഒരുനാളും മാഞ്ഞുപോകില്ലയെന്നാം .. ⏯ CLICK TO PLAY