Skip to main content

Posts

Showing posts from April, 2022

കവർച്ച

 

വില

  പ്രാണനും  മരണത്തിനുമിടയിലെ  പിടച്ചിലുകൾക്കിടയിൽ , ജീവശ്വാസത്തെയും നാം  വാണിജ്യമാക്കും.... അതിന്റെ വിലവിവരപ്പട്ടികയുടെ കണക്കുചൂണ്ടയിലും  മനുഷ്യത്വത്തെ നാം കുരുക്കിവയ്ക്കും...

അവൾക്കും.......

അവൾക്കും സ്വപ്നങ്ങളുണ്ടായിരുന്നു. കുറെ ഒക്കെ അവൾ, വഴിയിലെറിഞ്ഞുകളഞ്ഞു. ചിലതൊക്കെ വേരുറയ്ക്കുംമുന്നേ കരിഞ്ഞുപോയി. കുറെ കട്ടിലിനും തലയിണയ്ക്കും ചുവട്ടിൽ ഒളിപ്പിച്ചുവെച്ചു. കുറെ ഒക്കെ അടുപ്പിലെ കനലിൽ എരിച്ചുകളഞ്ഞു. സൂചിയുടെയും നൂലിന്റെയും അകലത്തിലാണ് ചിലത് നഷ്ടപ്പെട്ടത്. കരിക്കലത്തിന്റെയും, മൺചട്ടികളുടെയും കലഹങ്ങൾക്കിടയിൽ  ചിലത് കാണാതെപോയി. കൈയിൽനിന്നും അറിയാതെ വീണുപൊട്ടിയ ചില്ലുപാത്രത്തിനൊപ്പവും, കുറെ തകർന്നുപോയിരുന്നു. മിച്ചമുള്ളതൊക്കെ കൂട്ടിപ്പെറുക്കി, അലമാരയിലും അരിക്കലത്തിലും പറമ്പിലെ മണ്ണിലും വരെ പൂഴ്ത്തിവെച്ചു. പിന്നെയും ബാക്കിയുള്ള കൊച്ചു സ്വപ്നങ്ങളൊക്കെ അവൾ മാറോട് ചേർത്തു പിടിച്ചിട്ടുണ്ട്. നാളെയാരെങ്കിലും നെറ്റിചുളിച്ചാൽ അതിനെയും കൊല്ലേണ്ടി വരുമോ എന്ന ഭയത്തോടെ.

ഒരു പുലരിയിൽ ...

"നേരം വെളുത്തതെ ഉള്ളു... അവൾ തുടങ്ങി.. എന്തൊരു ശബ്ദമാ അടുക്കളയിൽ.. ഉറങ്ങാനും സമ്മതിക്കില്ലേ ഇവൾ.. ഇവിടെ ഒരു കെളവനും കെളവിക്കും തിന്നാൻ ഉണ്ടാക്കാൻ, ഇത്രയൊക്കെ ശബ്ദം എന്തിനാ ?.." അയാൾ പരിഭവിച്ച് , കൂനിപ്പിടിച്ച് എണീറ്റിരുന്നു. മേശപ്പുറത്തു പരതിനോക്കിയ ശേഷം  ഉറക്കെ ചോദിച്ചു : "എവിടെയാടീ എന്റെ കണ്ണാടി..??  ങേ ?? ഹോ... ഒരു ശ്രദ്ധയും ഇല്ല.." മറുപടിയായി കിട്ടുന്ന  മൗനം തീരെ ഇഷ്ടപ്പെടുന്നതും ഇല്ല.. "എന്ത് പറഞ്ഞാലും ഇങ്ങനെ മിണ്ടാതെ ഇരുന്നാ  മതിയല്ലോ......വയസ്സായാ കെട്ട്യോളും ഇങ്ങനെ ആയാ എന്താ ചെയ്ക ?....ഹോ.. എന്റെ വടി എവിടെ ...?......എടിയേ ... ഒന്നിങ്ങു വന്ന് എണീപ്പിക്കടീ..." ആരോ വന്ന് കൈ പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി.... മുഖത്ത് കണ്ണട വെച്ചു. "നീയോ ?.... നീയെപ്പോ വന്നു..? നിന്റെ പെമ്പർന്നോത്തി വന്നില്ലേടാ ?? നിന്റെ തള്ള എന്തിയെ ? അടുക്കളയിൽ നല്ല കസർത്ത് ആണല്ലേ...  ?" ഒരു മൗനത്തിന്റെ ഇടവേളയ്ക്കപ്പുറം ഇടറുന്ന ശബ്ദത്തോടെ അവൻ പറഞ്ഞു : "അച്ഛാ.... അമ്മ.... അമ്മ പോയിട്ട് 2 ദിവസം ആയില്ലേ ?" അയാൾ മൗനമായി. അടുക്കളയിൽ വെളിച്ചം പോലും തെളിഞ്ഞിട്ടില്ല... അവ

സ്വാദുള്ള കവിതകൾ..

ചികഞ്ഞു കണ്ടെത്തുന്ന വാക്കുകളെ കൂട്ടിപ്പെറുക്കി, ഓർമ്മയിലകൾ  പൊതിഞ്ഞ്, നോവുന്ന കനലിലിട്ട് കത്തിച്ച്, വേവുന്ന നേരത്ത് കണ്ണീരുപ്പുചേർത്ത്, പാകത്തിൽ വിളമ്പുന്നതാണ് ചില സ്വാദുള്ള കവിതകൾ..

കൈപ്പട

ചിന്തകൾ തളർന്നിരിക്കുമ്പോൾ  എഴുതാനിരിക്കേ ചിലപ്പോഴൊക്കെ, അർത്ഥമില്ലാത്ത വാക്കുകൾ കടലാസ്സിൽ  മഷിയുടുത്ത് ഓടി നടക്കാറുണ്ട്... കൈപ്പട എങ്ങനെയോ അങ്ങനെതന്നെ  മനുഷ്യന്റെ  ഉള്ളും ചിന്തകളുമത്രെ.. എന്റെ കൈപ്പട ഒരു കാടുപോലെ.. ഇരുട്ടിന്റെ ഇഴവള്ളികൾപോലെ.. അതിൽ നിന്നും പൊഴിഞ്ഞ  നക്ഷത്രപ്പൂക്കളെ  കൊരുക്കാൻ, മഷിപുരണ്ട ജൽപനങ്ങളെ നിലാവുകൊണ്ട് പുതയ്ക്കാൻ ... ഒരു കവിതകൂടി ഞാൻ എഴുതട്ടെ...