Skip to main content

കവർച്ച

 

ന്യായവിധി.



ഇന്നലെകൾ,
എന്നെ ന്യായം വിധിക്കുന്നു.
ഒരു വേട്ട നായുടെ  ശൗര്യത്തോടെ,
അതെന്നെ കടിച്ചുമുറിക്കുന്നു.

എന്റെ നിഴൽ,
ഒറ്റുകാരന്റെ ചുംബനം എനിക്കുനൽകുന്നു.
പശ്ചാത്താപത്തിന്റെ കാരമുൾക്കിരീടം
ഞാൻ സ്വയമെടുത്തണിയുന്നു..

എന്നെ പുതഞ്ഞ മണ്ണിലൂടെ...
ചുരുണ്ടുപിണഞ്ഞ വേരുകളിലൂടെ..
എന്റെ രക്തം കുടിക്കുന്ന മഹാ വൃക്ഷങ്ങളേ,
തണുത്ത മാംസത്തെ ആർത്തിയോടെ
ആക്രമിക്കുന്ന ക്ഷുദ്രകീടങ്ങളേ...
എന്റെ ദേഹവും എടുത്തുകൊൾക.

ഓർമ്മകളെ മാത്രം അടക്കം കൊള്ളുന്ന
ദേഹിയെ മാത്രം വിട്ടുതരിക....




Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...